തന്റെ കൂട്ടുകാരന്‍ വരുന്നതും നോക്കിയിരിക്കുകയായിരുന്നു പൂച്ച. അവന്‍ വൈകുന്നേരം സ്കൂള്‍ കഴിഞ്ഞു വന്നാല്‍ ഉടനെ ചായ കുടിയ്ക്കും. അല്പം പാലും അവന്‍ കഴിക്കുന്നതില്‍ നിന്നുമൊരു പങ്കും പൂച്ചയ്ക്ക്. അടുത്തുള്ള പൊട്ടിയ ഒരു ചട്ടിയില്‍ പാലൊഴിച്ച് അരുകില്‍ തിന്നാനുള്ളതുമായി കൊടുക്കും. അല്ലെങ്കില്‍ ഒരു ചിരട്ടയില്‍, അതുമല്ലെങ്കില്‍ പൊട്ടിയ പ്ലാസ്റ്റിക് മഗ്ഗിലോ അങ്ങനെ എന്തിലെങ്കിലും. പാത്രത്തിന്റെ അളവനുസരിച്ച് കുടിക്കാന്‍ കിട്ടുന്ന പാലിന്റെയും കടിയുടെയും അളവു് മാറും.
അവന്‍ വരുന്നത് കണ്ട് പൂച്ച വീടിനു നേരെ ഓടി. തീന്‍മേശയിലെത്തിയപ്പോള്‍ ഒരു പുതിയ പ്ലാസ്റ്റിക് പാത്രം തന്നേയും കാത്ത് താഴെ ഇരിക്കുന്നതു പൂച്ച കണ്ടു. പാലൊഴിച്ച് കൊണ്ട് അവന്‍ ഇത് പൂച്ചയുടെ മാത്രം പാത്രമാണെന്നും വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല പൂച്ചയ്ക്ക് തന്നെ ആണെന്നും അവന്‍ പറഞ്ഞു.
ജീവിതത്തിലെ സുന്ദരമായൊരു അനിശ്ചിതത്വം ആവര്‍ത്തനത്തിന്റെ വൈരസ്യത്തിലേയ്ക്ക് മാറിയതു കണ്ടു പൂച്ചയ്ക്ക് വിഷമം വന്നു.
കഥ ?? എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ ?? എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2010
വ്യാഴാഴ്‌ച, മേയ് 28, 2009
തെരഞ്ഞെടുപ്പ്
"ടാ നമ്മക്ക് ഗോലി കളിക്കാന്പൂവാം"
"വേണ്ട തോട്ടീപ്പോയി മീനെ കുപ്പീലാക്കാം, അമ്മാ ഞങ്ങള്് ദാ തോട്ടീപ്പോയിട്ട് വരുന്നേ... "
"എടാ ഇന്നലെ വയ്യുന്നേരം എന്താരു്ന്ന് നിങ്ങടെ അപ്പറത്ത് ഭയങ്കര ബഹളം.. "
"അതവ്‌ട്‌ത്തേ രഘുവരമ്മാമനു് ആരാണ്ട് പെണ്ണുങ്ങൾ എഴുത്തയച്ചെന്ന് .. അവിടത്തെ മാമി ഭയങ്കര കരച്ചിലാരുന്ന്.. അമ്മയൊക്കെ പോയാരു്ന്ന്"
"എന്നട്ട്?"
"മാമനൊന്നുമറീത്തില്ലന്നാ മാമമ്പറേന്നത്"
"എടാ ദാ ഒരു വ്രാലു് , പൊത്തിപ്പിടി"
"പോടാ അതിനേങ്ങനൊന്നും കിട്ടൂല്ലാ, അതു തെന്നിപ്പോവും സന്തോഷണ്ണന്‍ ഒത്തിരി പാടുപെട്ടാ അതിന പിടിക്കുന്നേ"
"എന്നാ വാ വീട്ടീപ്പൂവാം വെശക്ക്ന്ന്"
"രാധച്ചേച്ചീ.... ഞാന്‍ ചന്തേപ്പോണൂ, മീന്‍ വേണോ.. "
"ഓ ഇന്നാരും മീന്‍ കൂട്ടത്തില്ലടീ, ഷഷ്ടിയാ.. "
"ആണാ, എന്നാ ഞാന്‍ പോട്ട്, ചേച്ചി തെക്കേത്‌ലെ രഘുവരേണ്ണന്റെ കാര്യം പിന്ന എന്തരായി?"
"അങ്ങേരക്കൊന്നുമറിഞ്ഞൂടെന്ന് അങ്ങേരു പറേന്ന് , എന്തരാണോ എന്തോ"
"അങ്ങേരു് പഞ്ചായത്തെലക്ഷനു് നിക്കുവല്ലേ.. ഇനീപ്പം മറ്റവന്മാരക്ക് പറഞ്ഞോണ്ട് നടക്കാന്‍ ഒരു കാര്യമായി, ഇങ്ങനേക്ക പേരു് കേപ്പിച്ചാ പാര്ട്ടി എലക്ഷനു് നിർത്തുവാ"
"നിറുത്തുവാരിക്കും, ഇവിടാരാണ്ട് അങ്ങേരോടുള്ള വിരോധം തീര്ക്കാന് ചെയ്തതാന്നാ അവരു പറേന്നേ"
"അല്ല ചേച്ചി ആ എഴുത്ത് വടക്കുന്നെങ്ങാണ്ടൂന്നല്ലേ വന്നത്, ഇവിടൊള്ളവരാണേൽ അവടെ പോയി പോസ്റ്റ് ചെയ്യുവോ"
"എനിക്കറിഞ്ഞൂടേയ്.... എന്താലും ഇതുവരെ ആര്ക്കുവൊരു ശല്യോം ഉണ്ടാക്കാതെ നടന്ന മനുഷ്യേനാ.. "
"ആ എന്തരേലും ആവട്ട്, ഞാന്‍ പോട്ട് ചേച്ചി, താമസിച്ചാ ചന്തേല്് ചീഞ്ഞ കൊഴുചാള മാത്രേ കാണത്തൊള്ളു.. നല്ല വല്ലോമൊക്കെ വന്നാ അപ്പത്തന്നെ തീരും"
"ഓ ചെല്ല്, നാളെ മീന്‍ വേടിച്ച് തരാമ്മറക്കല്ലേ "
* * * * * * * *
"സരോജിനിയമ്മോ ഇവിടാരൂല്ലേ?"
"ആ സാറാ.. എലക്ഷന്റെ കാര്യത്തിനാരിക്കും.. "
"തന്നെ, എലാടത്തും ഒന്ന് കേറി ഇറങ്ങി ലിസ്റ്റ് ഒക്കെ ശരിയാക്കി വക്കാന്‍ കൂടി വന്നതാ"
"ഞങ്ങടെ വോട്ട് സാറിനാ സാറേ.. പിന്നെ സാറേ ഇത്തവണ ജയിക്കുവോ? അല്ല ആള്ക്കാരൊക്കെ ഓരോന്ന് പറയുന്ന്"
"എന്റെ സരോജിനിയമ്മോ എനിക്കറിയത്തില്ല. ഞാനിങ്ങനെ ഒരു സ്ഥലത്ത് പോയിട്ടുമില്ല എനിക്കങ്ങനൊരു പെണ്ണിനെ അറീത്തുമില്ലാ. അല്ലെങ്കിത്തന്നെ ഈ വയസ്സാം കാലത്തല്ലേ ഞാന് ... "
" വല്ലോരും കരുതിക്കൂട്ടി ചെയ്തതാരിക്കും സാറേ.. "
"ഇവിടെ ഉള്ളവരുടെ പേരൊക്കെ വായിക്കാം, ചരുവിള വീട് -- സരോജനിയമ്മ, ശ്രീനിവാസക്കുറുപ്പ്, അനിൽ,... , രഘുവീർ, ഇതാരാ രഘുവീര്"
"സാറേ അതെന്റെ എളേ മോനാ, മണി.. അവന്റെ സ്കൂളിലെ പേരാരുന്ന് രഘുവീര്"
"ഓ അവനാരുന്നാ.. അവനെ കണ്ടട്ട് കൊറേ ആയല്ലാ.. അവനിപ്പ എവിടാ "
"ആലപ്പുഴ എങ്ങാണ്ടാ.. എന്തരാ ഒരു സ്ഥലത്തിന്റെ പേരു് പറഞ്ഞ്.. ആറ്റുങ്കലോ"
"ആറ്റുങ്കലോ, ങേ!!!! ഇനി അര്ത്തുങ്കലാണോ??!!!"
"ആണന്ന് തോന്നുന്നു എന്താ സാറേ.."
"അല്ല ഒന്നൂല്ല.. അവനെന്തിയേ?? "
"അവന്റെ ഏതാ കൂട്ടുകാരുടെ കൂടെ എറണാകൊളത്ത് പോയേക്കുന്നു.. ഒരു മാസം അവിടാ പണി.. വെരുന്ന ചൊവ്വാഴ്ച രാവിലെ ഇവടെ കാണും"
"വരുമ്പ എന്ന ഒന്ന് വന്ന കാണാന്‍ പറയുവോ?"
"ഓ പറയാം"
"ഞാനാ മണി, സാറു കാണണോന്ന് പറഞ്ഞാരുന്നാ?"
"ആ പറഞ്ഞാരുന്ന് , ഇരി.. ഇപ്പ എവിടെയാ "
"ആലപ്പുഴേലാ"
"അവിടെവടാ"
"അര്ത്തുങ്കലാ.. വലിയ പള്ളിയൊക്കെ ഉള്ളസ്ഥലവാ"
"എന്താ പണി"
"..."
"വേറെ?"
"വേറൊന്നുമില്ലാ, അല്ല സാറു വിളിപ്പിച്ചത്?"
"ദാണ്ടേ ഇത് നെനക്ക് തെരാനാരുന്ന് , ന്നാ.. നോക്ക്"
"യ്യോ സാറേ ഇത് !!! "
"ആ ഇത് തന്നെ, ആ പോസ്റ്റ് മാന്‍ നാരേണ്ണന് ഇവിടെ കൊണ്ടിട്ട് $#@@!! Raghuveer എന്നെഴുതിയതിനു് മേലിൽ മഷി പടന്ന് Raghuvaranഉം Raghuveer ഉം തമ്മിൽ തിരിച്ചറിയാത്ത പരുവം.. പോരാത്തതിനു് നെന്റ് പള്ളിക്കൂടത്തിലെ പേരു് ഇവിടാര്ക്കുമറീല്ലാ.. അതും പോരാത്തതിനു രണ്ടും ഒരു വീട്ട്പേരു് "
"അയ്യോ സാർ ഞാനിതൊന്നുമറിഞ്ഞില്ല.. "
"എന്തരായാലും ഇത് കാരണം ഞാന്‍ നാറാവുന്നത്രേം നാറി, ഇനിയിപ്പ ഞാനായിട്ട് ഇവിടാരോടും പറേന്നില്ലാ.. പക്ഷേ ആ കൊച്ചിനോട് ഇനി നെനക്ക് എഴുത്തയ്ക്കല്ലെന്ന് പറേണം..."
"ശ്ശെ സാർ.... "
"സാരമില്ലടേയ്.. ഇവടെ കൊറച്ച് ദെവസം ലവളുടെ മോന്ത കാണേണ്ടി വന്ന്.. അതക്കെ തീര്ന്ന് .. ഇപ്പ എല്ലാരും ഇതൊക്ക മറന്ന്.. ഇനീപ്പ ഞാനായിട്ട് ഒന്നും തോണ്ടി എടുക്കുന്നില്ല"
കുട്ടപ്പാ നിങ്ങടെ സ്ഥാനാര്ത്ഥി തോറ്റല്ലാ..
തോറ്റാലും വേണ്ടില്ലടേ, നിങ്ങടെ സ്ഥാനാര്ത്ഥിയെ പോലെ പേരുദോഷം കേപ്പിച്ചില്ലല്ലാ..
എടാ എടാ, അങ്ങനൊന്നും ചെയ്യണ ആളല്ലാ സാറു്.. അത് ആരാണ്ട് ശത്രുക്കളു് ചെയ്യിച്ചതാ..
ഓ ശത്രുക്കളു് .. അടുത്ത എലക്ഷന്‍ വരട്ടെടാ.. കാണിച്ച് തരാം..
ഓ കണ്ടത് തന്നെ..
[രാഷ്ട്രീയത്തിൽ(?) മുങ്ങിയ ഒരു പ്രഭാതം കൂടി]
"വേണ്ട തോട്ടീപ്പോയി മീനെ കുപ്പീലാക്കാം, അമ്മാ ഞങ്ങള്് ദാ തോട്ടീപ്പോയിട്ട് വരുന്നേ... "
...
"നല്ല തണുത്ത വെള്ളോല്ലേ""എടാ ഇന്നലെ വയ്യുന്നേരം എന്താരു്ന്ന് നിങ്ങടെ അപ്പറത്ത് ഭയങ്കര ബഹളം.. "
"അതവ്‌ട്‌ത്തേ രഘുവരമ്മാമനു് ആരാണ്ട് പെണ്ണുങ്ങൾ എഴുത്തയച്ചെന്ന് .. അവിടത്തെ മാമി ഭയങ്കര കരച്ചിലാരുന്ന്.. അമ്മയൊക്കെ പോയാരു്ന്ന്"
"എന്നട്ട്?"
"മാമനൊന്നുമറീത്തില്ലന്നാ മാമമ്പറേന്നത്"
"എടാ ദാ ഒരു വ്രാലു് , പൊത്തിപ്പിടി"
"പോടാ അതിനേങ്ങനൊന്നും കിട്ടൂല്ലാ, അതു തെന്നിപ്പോവും സന്തോഷണ്ണന്‍ ഒത്തിരി പാടുപെട്ടാ അതിന പിടിക്കുന്നേ"
"എന്നാ വാ വീട്ടീപ്പൂവാം വെശക്ക്ന്ന്"
* * * * * * * *
"രാധച്ചേച്ചീ.... ഞാന്‍ ചന്തേപ്പോണൂ, മീന്‍ വേണോ.. "
"ഓ ഇന്നാരും മീന്‍ കൂട്ടത്തില്ലടീ, ഷഷ്ടിയാ.. "
"ആണാ, എന്നാ ഞാന്‍ പോട്ട്, ചേച്ചി തെക്കേത്‌ലെ രഘുവരേണ്ണന്റെ കാര്യം പിന്ന എന്തരായി?"
"അങ്ങേരക്കൊന്നുമറിഞ്ഞൂടെന്ന് അങ്ങേരു പറേന്ന് , എന്തരാണോ എന്തോ"
"അങ്ങേരു് പഞ്ചായത്തെലക്ഷനു് നിക്കുവല്ലേ.. ഇനീപ്പം മറ്റവന്മാരക്ക് പറഞ്ഞോണ്ട് നടക്കാന്‍ ഒരു കാര്യമായി, ഇങ്ങനേക്ക പേരു് കേപ്പിച്ചാ പാര്ട്ടി എലക്ഷനു് നിർത്തുവാ"
"നിറുത്തുവാരിക്കും, ഇവിടാരാണ്ട് അങ്ങേരോടുള്ള വിരോധം തീര്ക്കാന് ചെയ്തതാന്നാ അവരു പറേന്നേ"
"അല്ല ചേച്ചി ആ എഴുത്ത് വടക്കുന്നെങ്ങാണ്ടൂന്നല്ലേ വന്നത്, ഇവിടൊള്ളവരാണേൽ അവടെ പോയി പോസ്റ്റ് ചെയ്യുവോ"
"എനിക്കറിഞ്ഞൂടേയ്.... എന്താലും ഇതുവരെ ആര്ക്കുവൊരു ശല്യോം ഉണ്ടാക്കാതെ നടന്ന മനുഷ്യേനാ.. "
"ആ എന്തരേലും ആവട്ട്, ഞാന്‍ പോട്ട് ചേച്ചി, താമസിച്ചാ ചന്തേല്് ചീഞ്ഞ കൊഴുചാള മാത്രേ കാണത്തൊള്ളു.. നല്ല വല്ലോമൊക്കെ വന്നാ അപ്പത്തന്നെ തീരും"
"ഓ ചെല്ല്, നാളെ മീന്‍ വേടിച്ച് തരാമ്മറക്കല്ലേ "
* * * * * * * *
"സരോജിനിയമ്മോ ഇവിടാരൂല്ലേ?"
"ആ സാറാ.. എലക്ഷന്റെ കാര്യത്തിനാരിക്കും.. "
"തന്നെ, എലാടത്തും ഒന്ന് കേറി ഇറങ്ങി ലിസ്റ്റ് ഒക്കെ ശരിയാക്കി വക്കാന്‍ കൂടി വന്നതാ"
"ഞങ്ങടെ വോട്ട് സാറിനാ സാറേ.. പിന്നെ സാറേ ഇത്തവണ ജയിക്കുവോ? അല്ല ആള്ക്കാരൊക്കെ ഓരോന്ന് പറയുന്ന്"
"എന്റെ സരോജിനിയമ്മോ എനിക്കറിയത്തില്ല. ഞാനിങ്ങനെ ഒരു സ്ഥലത്ത് പോയിട്ടുമില്ല എനിക്കങ്ങനൊരു പെണ്ണിനെ അറീത്തുമില്ലാ. അല്ലെങ്കിത്തന്നെ ഈ വയസ്സാം കാലത്തല്ലേ ഞാന് ... "
" വല്ലോരും കരുതിക്കൂട്ടി ചെയ്തതാരിക്കും സാറേ.. "
"ഇവിടെ ഉള്ളവരുടെ പേരൊക്കെ വായിക്കാം, ചരുവിള വീട് -- സരോജനിയമ്മ, ശ്രീനിവാസക്കുറുപ്പ്, അനിൽ,... , രഘുവീർ, ഇതാരാ രഘുവീര്"
"സാറേ അതെന്റെ എളേ മോനാ, മണി.. അവന്റെ സ്കൂളിലെ പേരാരുന്ന് രഘുവീര്"
"ഓ അവനാരുന്നാ.. അവനെ കണ്ടട്ട് കൊറേ ആയല്ലാ.. അവനിപ്പ എവിടാ "
"ആലപ്പുഴ എങ്ങാണ്ടാ.. എന്തരാ ഒരു സ്ഥലത്തിന്റെ പേരു് പറഞ്ഞ്.. ആറ്റുങ്കലോ"
"ആറ്റുങ്കലോ, ങേ!!!! ഇനി അര്ത്തുങ്കലാണോ??!!!"
"ആണന്ന് തോന്നുന്നു എന്താ സാറേ.."
"അല്ല ഒന്നൂല്ല.. അവനെന്തിയേ?? "
"അവന്റെ ഏതാ കൂട്ടുകാരുടെ കൂടെ എറണാകൊളത്ത് പോയേക്കുന്നു.. ഒരു മാസം അവിടാ പണി.. വെരുന്ന ചൊവ്വാഴ്ച രാവിലെ ഇവടെ കാണും"
"വരുമ്പ എന്ന ഒന്ന് വന്ന കാണാന്‍ പറയുവോ?"
"ഓ പറയാം"
* * * * * * * *
"ഞാനാ മണി, സാറു കാണണോന്ന് പറഞ്ഞാരുന്നാ?"
"ആ പറഞ്ഞാരുന്ന് , ഇരി.. ഇപ്പ എവിടെയാ "
"ആലപ്പുഴേലാ"
"അവിടെവടാ"
"അര്ത്തുങ്കലാ.. വലിയ പള്ളിയൊക്കെ ഉള്ളസ്ഥലവാ"
"എന്താ പണി"
"..."
"വേറെ?"
"വേറൊന്നുമില്ലാ, അല്ല സാറു വിളിപ്പിച്ചത്?"
"ദാണ്ടേ ഇത് നെനക്ക് തെരാനാരുന്ന് , ന്നാ.. നോക്ക്"
"യ്യോ സാറേ ഇത് !!! "
"ആ ഇത് തന്നെ, ആ പോസ്റ്റ് മാന്‍ നാരേണ്ണന് ഇവിടെ കൊണ്ടിട്ട് $#@@!! Raghuveer എന്നെഴുതിയതിനു് മേലിൽ മഷി പടന്ന് Raghuvaranഉം Raghuveer ഉം തമ്മിൽ തിരിച്ചറിയാത്ത പരുവം.. പോരാത്തതിനു് നെന്റ് പള്ളിക്കൂടത്തിലെ പേരു് ഇവിടാര്ക്കുമറീല്ലാ.. അതും പോരാത്തതിനു രണ്ടും ഒരു വീട്ട്പേരു് "
"അയ്യോ സാർ ഞാനിതൊന്നുമറിഞ്ഞില്ല.. "
"എന്തരായാലും ഇത് കാരണം ഞാന്‍ നാറാവുന്നത്രേം നാറി, ഇനിയിപ്പ ഞാനായിട്ട് ഇവിടാരോടും പറേന്നില്ലാ.. പക്ഷേ ആ കൊച്ചിനോട് ഇനി നെനക്ക് എഴുത്തയ്ക്കല്ലെന്ന് പറേണം..."
"ശ്ശെ സാർ.... "
"സാരമില്ലടേയ്.. ഇവടെ കൊറച്ച് ദെവസം ലവളുടെ മോന്ത കാണേണ്ടി വന്ന്.. അതക്കെ തീര്ന്ന് .. ഇപ്പ എല്ലാരും ഇതൊക്ക മറന്ന്.. ഇനീപ്പ ഞാനായിട്ട് ഒന്നും തോണ്ടി എടുക്കുന്നില്ല"
* * * * * * * *
രവീന്ദ്രഞ്ചേട്ടാ ഒരു ചായ കടുപ്പത്തിലു്കുട്ടപ്പാ നിങ്ങടെ സ്ഥാനാര്ത്ഥി തോറ്റല്ലാ..
തോറ്റാലും വേണ്ടില്ലടേ, നിങ്ങടെ സ്ഥാനാര്ത്ഥിയെ പോലെ പേരുദോഷം കേപ്പിച്ചില്ലല്ലാ..
എടാ എടാ, അങ്ങനൊന്നും ചെയ്യണ ആളല്ലാ സാറു്.. അത് ആരാണ്ട് ശത്രുക്കളു് ചെയ്യിച്ചതാ..
ഓ ശത്രുക്കളു് .. അടുത്ത എലക്ഷന്‍ വരട്ടെടാ.. കാണിച്ച് തരാം..
ഓ കണ്ടത് തന്നെ..
[രാഷ്ട്രീയത്തിൽ(?) മുങ്ങിയ ഒരു പ്രഭാതം കൂടി]
വെള്ളിയാഴ്‌ച, മാർച്ച് 21, 2008
കൊച്ചു കൊച്ചു മുറിവുകള്‍
രാധ നല്ല സന്തോഷത്തിലായിരുന്നു. നാലാം ക്ലാസിലെ പരീക്ഷകളൊക്കെ തീര്‍ന്നു. നാളെ മുതല്‍ വല്യ അവധിയാണ്‍. വല്യമ്മയുടെ ഇളയ മോന്‍ സതീഷ് വെക്കേഷന്‍ തിരുവനന്തപുരത്ത് നിന്നും ഇങ്ങോട്ട് വന്ന് നില്‍ക്കാമെന്ന് ഏറ്റിട്ടുണ്ട്. സാധാരണ അവധിക്കാലം രാധയ്ക്ക് അലര്‍ജിയാണു്. പള്ളിക്കൂടത്തില്‍ പോയാല്‍ ഒത്തിരി കൂട്ടുകാരുണ്ട്, ഒരുപാട് കളികള്‍ കളിയ്ക്കാം, ഓടാം, ചാടാം. വീട്ടിലാണെങ്കില്‍ അവള്‍ തനിയെ... രാവിലെ തന്നെ അച്ഛന് വേലയ്ക്ക് പോകണം. അമ്മയ്ക്ക് എപ്പോഴും പണി കാണും.. പറമ്പിലോ മറ്റോ പണിക്കാരുള്ള സമയമാണെങ്കില്‍ പറയുകയും വേണ്ട.. വെയിലാണെങ്കില്‍ അമ്മ പുറത്തേയ്ക്ക് വിടില്ല.. അപ്പോഴൊക്കെ ഉള്ള ഏറ്റവും അടുത്ത കൂട്ട് റ്റിന്റുവാണ്‍.. ആരാണ്‍ റ്റിന്റുവെന്നല്ലേ.. അത് രാധയുടെ പാവക്കുട്ടിയാണ്‍, ഇളം നീല ഉടുപ്പുള്ള ഒരു കരടിക്കുട്ടി.. ഇളയ മാമന്‍ ജര്‍മനിയില്‍ നിന്നും കൊണ്ട് തന്നത്.. പകല്‍ സമയം മുഴുവന്‍ രാധ മിണ്ടുന്നത് അവനോടാണ്‍ ... അമ്മ അടിച്ചാല്‍ പോലും പോയിരുന്ന് കരയുന്നത് അവന്റെ അടുത്താണ്‍... കയ്യിലെടുത്താല്‍ കണ്ണുകള്‍ തിളങ്ങുന്ന കണ്ണുള്ള അവനെ താഴെ വച്ചാല്‍ ആ നിമിഷം കണ്ണടച്ച് ഉറങ്ങും, പിന്നെ പിടിച്ച് കുലുക്കിയാലൊന്നും ഒരു രക്ഷയുമില്ല...
എങ്ങനെയെങ്കിലും വെള്ളിയാഴ്ച ആയെങ്കില്‍ സതീഷ് വന്നേനെ.. അവന്‍ വരുമ്പോള്‍ എന്തൊക്കെ ആണ്‍ കളിക്കേണ്ടത് എന്നാലോചിച്ച് രാധ തല പുകയ്ക്കാന്‍ തുടങ്ങി... പകല്‍ പുറത്തൊന്നും കളിക്കാന്‍ പോകാന്‍ അമ്മ വിടില്ല.. അച്ഛന്‍ കൊണ്ട് വന്ന കഥ ബുക്കുകള്‍ ഇരിപ്പുണ്ട്.. അച്ഛനെ സോപ്പിട്ട് ഒരു ചിത്ര പുസ്തകവും കുറച്ച് ചായപെന്‍സിലുകളും ഒപ്പിച്ചു.. അല്ലറ ചില്ലറ കളിപ്പാട്ടങ്ങള്‍ - ബലൂണ്‍, വിസില്‍, പിന്നെ റ്റിന്റുവുമുണ്ട്.. ഇതൊക്കെ മതിയായിരിക്കും.. അവിടെയൊക്കെ ഇവര്‍ എന്തൊക്കെയാണൊ എന്തോ സ്ക്കൂളടപ്പിന്‍ ചെയ്യുന്നത്!!
സതീഷ് വന്നത് ഒരുത്സവത്തിന്റെ ബഹളം വച്ചു കൊണ്ടായിരുന്നു.. ഷൂവും, ജീന്‍സും ഒക്കെയായിട്ട് ചേട്ടന്‍ ഭയങ്കര പത്രാസ്.. എങ്കിലും വന്ന ഉടനെ രാധയ്ക്ക് വല്യമ്മ കൊടുത്ത് വിട്ട ചോക്കളേറ്റും ബിസ്ക്കറ്റുമൊക്കെ കൊണ്ട് തന്നു.. ആദ്യത്തെ ബഹളം ഒന്നടങ്ങിയതോടെ അമ്മ രണ്ടു പേരെയും തന്നെ വിട്ടു.. അവര്‍ രണ്ടു പേരും കൂടി പോയി രാധയുടെ കളിപ്പാട്ടങ്ങളെല്ലാം എടുത്ത് വച്ച് നോക്കാന്‍ തുടങ്ങി.. “ഹായ് നല്ല കരടി” റ്റിന്റുവിനെ സതീഷ് പൊക്കിയെടുത്തു.. “നമുക്ക് ഇവനെ മരം കയറ്റാം” സതീഷ് അവനെയും കൊണ്ട് പുറത്തെ മാവിന്റെ മൂട്ടിലേയ്ക്ക് ഓടി.. “വേണ്ട ചേട്ടാ” പിറകേ രാധയും ഓടി “ആ മാവില്‍ മുഴുവന്‍ പൊടിയാണ്‍ അതില്‍ കേറിയാല്‍ റ്റിന്റുവിന്റെ ഉടുപ്പൊക്കെ അഴുക്കാകും”.. സതീഷ് അത് കാര്യമാക്കിയില്ല.. അവനെയും കൊണ്ട് മാവില്‍ കയറുക തന്നെ ചെയ്തു.. ഏറ്റവും മോളിലെ കൊമ്പു വരെ വലിഞ്ഞ് കയറി അവനെ കൊണ്ട് അവിടെ വച്ചു.. രാധയ്ക്ക് പെട്ടെന്ന് സങ്കടം വന്നു.. റ്റിന്റുവിനെ മുറിയ്ക്കകത്ത് പോലും താഴെ വയ്ക്കാറില്ല... “ചേട്ടാ അവന്റെ ഉടുപ്പില്‍ അഴുക്കാവുന്നു”.. പോരാത്തതിനു പൊടിയടിച്ച് കൊണ്ടുള്ള കാറ്റും, എന്തായാലും ചേട്ടന്‍ വേഗം അവനെയും കൊണ്ട് ഇറങ്ങി വന്നു.. “നമുക്ക് ഇവന്‍ ഒരു ഗുഹയുണ്ടാക്കി അതിനകത്തിരുത്താം”.. അവന്‍ വേഗം പോയി മുറ്റത്ത് കൂട്ടിയിരുന്ന മണല്‍ കൂമ്പാരത്തിനു മുകളില്‍ ഇരുത്തി മണല്‍ കുഴിച്ച് ഗുഹയുണ്ടാക്കാന്‍ തുടങ്ങി.. രാധയ്ക്ക് കരച്ചില് വന്നു.. “ചേട്ടാ അവന്റെ പാന്റ്സില്‍ ചെളി ... ” .. അവള്‍ ഒരു പത്രം എടുത്ത് കൊണ്ട് പോയി അവനെ അതിന്റെ മേലിരുത്തി...
അന്ന് മുഴുവന്‍ അവര്‍ റ്റിന്റുവിന്റെ കൂടെ കളിച്ചു. കൂടുതലും വീടിനു പുറത്ത്. വൈകുന്നേരമായപ്പോള്‍ റ്റിന്റുവിന്റെ പുറം മുഴുവന്‍ മണ്ണും പൊടിയുമായിരുന്നു... രാധയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോഴും കരച്ചില്‍ വന്നു.. എല്ലാവരും കിടന്നപ്പോള്‍ പതുക്കെ എഴുന്നേറ്റു.. ഇരുട്ടത്ത് റ്റിന്റുവിനെ തപ്പിയെടുത്തു.. പതുക്കെ അവനെ കൊണ്ട് പോയി അച്ഛന്റെ വലിയ മേശയുടെ അകത്തെ അറയില്‍ ഒളിപ്പിച്ചു... ഇനി സതീഷ് ചേട്ടന്‍ പോയിട്ടേ എടുക്കുന്നുള്ളൂ...
ചേട്ടന്‍ പിറ്റേന്ന് എഴുന്നേറ്റ് കളിക്കാന്‍ ആദ്യം തിരക്കിയത് കരടിക്കുട്ടിയെയാണ്‍.. അതിനെ അച്ഛന്‍ എടുത്ത് അലക്കാന്‍ കൊടുത്തിരിക്കുവാ എന്ന് പറഞ്ഞെങ്കിലും ചേട്ടന്‍ വിശ്വാസമായില്ല.. ചിത്ര പുസ്തകവും മറ്റ് കളിപ്പാട്ടങ്ങളുമൊക്കെ കൊടുത്തെങ്കിലും സതീഷിന്‍ ഒരു സന്തോഷക്കുറവ്.. അവന്‍ കുറച്ച് നേരം കളിച്ചിട്ട് അവന്‍ ടിവിയുടെ മുന്നില്‍ പോയി ഇരുന്നു... വൈകിട്ട് അമ്മയോട് പോയി പറഞ്ഞു, അവന്‍ മാമന്റെ വീട്ടില്‍ പോകേണ്ടത് കൊണ്ട് നേരത്തെ തിരിച്ച് പോകണമെന്ന്...
അമ്മ പിറ്റേന്ന് രാധയെയും കൊണ്ടാണ്‍ സതീഷിനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയത്.. രാധ അച്ഛന്‍ കൊണ്ടു വന്ന ചായ പെന്‍സിലുകള്‍ കൊണ്ട് പോകാന്‍ കൊടുത്തു... അവിടെ ചെന്ന് രാധ ചായയും കുടിച്ച് ഇരുന്നപ്പോ പെട്ടെന്ന് വല്യമ്മ വന്നു.. “മോള്‍ മോളുടെ കളിപ്പാട്ടം അവന്‍ കളിക്കാന്‍ കൊടുക്കാതെ ഒളിപ്പിച്ചു അല്ലേ.. അവനും ഒരു കൊച്ചല്ലേ.. അവന് ഇനി ഒരിക്കലും അങ്ങോട്ട് വരില്ല എന്ന് പറഞ്ഞു ”. പിന്നെയും വല്യമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേട്ടില്ല. ടിന്റു ചീത്തയായി പോയാല്‍ രാധയ്ക്ക് മറ്റൊരു കൂട്ടില്ല എന്ന് ഇവര്‍ക്കാര്‍ക്കും മനസിലാവാത്തതെന്താ.... വല്യമ്മ ദേഷ്യപ്പെട്ട് അകത്തേയ്ക്ക് പോയി. അകത്ത് അമ്മയുടെ സ്വരം “അക്കാ അവള്‍ ഒറ്റയ്ക്കല്ലേ.. നമ്മളെ പോലെ അങ്ങനെ കൊടുത്തും വാങ്ങിച്ചും ശീലിച്ചിട്ടില്ല”. “നീ ഇങ്ങനെ അവളെ ഇങ്ങനെ ഒറ്റ തിരിഞ്ഞ ശീലം പഠിപ്പിച്ചോടീ. വളരുമ്പോള്‍ നെനക്ക് പോലും ഒന്നും തരില്ല നോക്കിക്കോ”. രാധ കരയാതെ ഒരുതരത്തില്‍ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ വന്നയുടനെ ഓടി പോയി സങ്കടം പറയാനായി റ്റിന്റുവിനെ തപ്പിയെടുത്തു.. അവന്റെ ചെളി പിടിച്ച ഉടുപ്പ് കണ്ടപ്പോള്‍ അവള്‍ സങ്കടം കൂടി.. കരഞ്ഞിട്ടും കരഞ്ഞിട്ടും സങ്കടം തീരാതെ അവള്‍ അവനോട് ചോദിച്ചു.. “ഞാനെന്താ ഒറ്റക്കുട്ടിയായി പോയത്?” അവനാകട്ടെ ഒരു ദിവസം മുഴുവന്‍ മണ്ണിലും ചേറിലും കിടന്ന ക്ഷീണത്തില്‍ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാന്‍ തുടങ്ങി.
എങ്ങനെയെങ്കിലും വെള്ളിയാഴ്ച ആയെങ്കില്‍ സതീഷ് വന്നേനെ.. അവന്‍ വരുമ്പോള്‍ എന്തൊക്കെ ആണ്‍ കളിക്കേണ്ടത് എന്നാലോചിച്ച് രാധ തല പുകയ്ക്കാന്‍ തുടങ്ങി... പകല്‍ പുറത്തൊന്നും കളിക്കാന്‍ പോകാന്‍ അമ്മ വിടില്ല.. അച്ഛന്‍ കൊണ്ട് വന്ന കഥ ബുക്കുകള്‍ ഇരിപ്പുണ്ട്.. അച്ഛനെ സോപ്പിട്ട് ഒരു ചിത്ര പുസ്തകവും കുറച്ച് ചായപെന്‍സിലുകളും ഒപ്പിച്ചു.. അല്ലറ ചില്ലറ കളിപ്പാട്ടങ്ങള്‍ - ബലൂണ്‍, വിസില്‍, പിന്നെ റ്റിന്റുവുമുണ്ട്.. ഇതൊക്കെ മതിയായിരിക്കും.. അവിടെയൊക്കെ ഇവര്‍ എന്തൊക്കെയാണൊ എന്തോ സ്ക്കൂളടപ്പിന്‍ ചെയ്യുന്നത്!!
സതീഷ് വന്നത് ഒരുത്സവത്തിന്റെ ബഹളം വച്ചു കൊണ്ടായിരുന്നു.. ഷൂവും, ജീന്‍സും ഒക്കെയായിട്ട് ചേട്ടന്‍ ഭയങ്കര പത്രാസ്.. എങ്കിലും വന്ന ഉടനെ രാധയ്ക്ക് വല്യമ്മ കൊടുത്ത് വിട്ട ചോക്കളേറ്റും ബിസ്ക്കറ്റുമൊക്കെ കൊണ്ട് തന്നു.. ആദ്യത്തെ ബഹളം ഒന്നടങ്ങിയതോടെ അമ്മ രണ്ടു പേരെയും തന്നെ വിട്ടു.. അവര്‍ രണ്ടു പേരും കൂടി പോയി രാധയുടെ കളിപ്പാട്ടങ്ങളെല്ലാം എടുത്ത് വച്ച് നോക്കാന്‍ തുടങ്ങി.. “ഹായ് നല്ല കരടി” റ്റിന്റുവിനെ സതീഷ് പൊക്കിയെടുത്തു.. “നമുക്ക് ഇവനെ മരം കയറ്റാം” സതീഷ് അവനെയും കൊണ്ട് പുറത്തെ മാവിന്റെ മൂട്ടിലേയ്ക്ക് ഓടി.. “വേണ്ട ചേട്ടാ” പിറകേ രാധയും ഓടി “ആ മാവില്‍ മുഴുവന്‍ പൊടിയാണ്‍ അതില്‍ കേറിയാല്‍ റ്റിന്റുവിന്റെ ഉടുപ്പൊക്കെ അഴുക്കാകും”.. സതീഷ് അത് കാര്യമാക്കിയില്ല.. അവനെയും കൊണ്ട് മാവില്‍ കയറുക തന്നെ ചെയ്തു.. ഏറ്റവും മോളിലെ കൊമ്പു വരെ വലിഞ്ഞ് കയറി അവനെ കൊണ്ട് അവിടെ വച്ചു.. രാധയ്ക്ക് പെട്ടെന്ന് സങ്കടം വന്നു.. റ്റിന്റുവിനെ മുറിയ്ക്കകത്ത് പോലും താഴെ വയ്ക്കാറില്ല... “ചേട്ടാ അവന്റെ ഉടുപ്പില്‍ അഴുക്കാവുന്നു”.. പോരാത്തതിനു പൊടിയടിച്ച് കൊണ്ടുള്ള കാറ്റും, എന്തായാലും ചേട്ടന്‍ വേഗം അവനെയും കൊണ്ട് ഇറങ്ങി വന്നു.. “നമുക്ക് ഇവന്‍ ഒരു ഗുഹയുണ്ടാക്കി അതിനകത്തിരുത്താം”.. അവന്‍ വേഗം പോയി മുറ്റത്ത് കൂട്ടിയിരുന്ന മണല്‍ കൂമ്പാരത്തിനു മുകളില്‍ ഇരുത്തി മണല്‍ കുഴിച്ച് ഗുഹയുണ്ടാക്കാന്‍ തുടങ്ങി.. രാധയ്ക്ക് കരച്ചില് വന്നു.. “ചേട്ടാ അവന്റെ പാന്റ്സില്‍ ചെളി ... ” .. അവള്‍ ഒരു പത്രം എടുത്ത് കൊണ്ട് പോയി അവനെ അതിന്റെ മേലിരുത്തി...
അന്ന് മുഴുവന്‍ അവര്‍ റ്റിന്റുവിന്റെ കൂടെ കളിച്ചു. കൂടുതലും വീടിനു പുറത്ത്. വൈകുന്നേരമായപ്പോള്‍ റ്റിന്റുവിന്റെ പുറം മുഴുവന്‍ മണ്ണും പൊടിയുമായിരുന്നു... രാധയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോഴും കരച്ചില്‍ വന്നു.. എല്ലാവരും കിടന്നപ്പോള്‍ പതുക്കെ എഴുന്നേറ്റു.. ഇരുട്ടത്ത് റ്റിന്റുവിനെ തപ്പിയെടുത്തു.. പതുക്കെ അവനെ കൊണ്ട് പോയി അച്ഛന്റെ വലിയ മേശയുടെ അകത്തെ അറയില്‍ ഒളിപ്പിച്ചു... ഇനി സതീഷ് ചേട്ടന്‍ പോയിട്ടേ എടുക്കുന്നുള്ളൂ...
ചേട്ടന്‍ പിറ്റേന്ന് എഴുന്നേറ്റ് കളിക്കാന്‍ ആദ്യം തിരക്കിയത് കരടിക്കുട്ടിയെയാണ്‍.. അതിനെ അച്ഛന്‍ എടുത്ത് അലക്കാന്‍ കൊടുത്തിരിക്കുവാ എന്ന് പറഞ്ഞെങ്കിലും ചേട്ടന്‍ വിശ്വാസമായില്ല.. ചിത്ര പുസ്തകവും മറ്റ് കളിപ്പാട്ടങ്ങളുമൊക്കെ കൊടുത്തെങ്കിലും സതീഷിന്‍ ഒരു സന്തോഷക്കുറവ്.. അവന്‍ കുറച്ച് നേരം കളിച്ചിട്ട് അവന്‍ ടിവിയുടെ മുന്നില്‍ പോയി ഇരുന്നു... വൈകിട്ട് അമ്മയോട് പോയി പറഞ്ഞു, അവന്‍ മാമന്റെ വീട്ടില്‍ പോകേണ്ടത് കൊണ്ട് നേരത്തെ തിരിച്ച് പോകണമെന്ന്...
അമ്മ പിറ്റേന്ന് രാധയെയും കൊണ്ടാണ്‍ സതീഷിനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയത്.. രാധ അച്ഛന്‍ കൊണ്ടു വന്ന ചായ പെന്‍സിലുകള്‍ കൊണ്ട് പോകാന്‍ കൊടുത്തു... അവിടെ ചെന്ന് രാധ ചായയും കുടിച്ച് ഇരുന്നപ്പോ പെട്ടെന്ന് വല്യമ്മ വന്നു.. “മോള്‍ മോളുടെ കളിപ്പാട്ടം അവന്‍ കളിക്കാന്‍ കൊടുക്കാതെ ഒളിപ്പിച്ചു അല്ലേ.. അവനും ഒരു കൊച്ചല്ലേ.. അവന് ഇനി ഒരിക്കലും അങ്ങോട്ട് വരില്ല എന്ന് പറഞ്ഞു ”. പിന്നെയും വല്യമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേട്ടില്ല. ടിന്റു ചീത്തയായി പോയാല്‍ രാധയ്ക്ക് മറ്റൊരു കൂട്ടില്ല എന്ന് ഇവര്‍ക്കാര്‍ക്കും മനസിലാവാത്തതെന്താ.... വല്യമ്മ ദേഷ്യപ്പെട്ട് അകത്തേയ്ക്ക് പോയി. അകത്ത് അമ്മയുടെ സ്വരം “അക്കാ അവള്‍ ഒറ്റയ്ക്കല്ലേ.. നമ്മളെ പോലെ അങ്ങനെ കൊടുത്തും വാങ്ങിച്ചും ശീലിച്ചിട്ടില്ല”. “നീ ഇങ്ങനെ അവളെ ഇങ്ങനെ ഒറ്റ തിരിഞ്ഞ ശീലം പഠിപ്പിച്ചോടീ. വളരുമ്പോള്‍ നെനക്ക് പോലും ഒന്നും തരില്ല നോക്കിക്കോ”. രാധ കരയാതെ ഒരുതരത്തില്‍ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ വന്നയുടനെ ഓടി പോയി സങ്കടം പറയാനായി റ്റിന്റുവിനെ തപ്പിയെടുത്തു.. അവന്റെ ചെളി പിടിച്ച ഉടുപ്പ് കണ്ടപ്പോള്‍ അവള്‍ സങ്കടം കൂടി.. കരഞ്ഞിട്ടും കരഞ്ഞിട്ടും സങ്കടം തീരാതെ അവള്‍ അവനോട് ചോദിച്ചു.. “ഞാനെന്താ ഒറ്റക്കുട്ടിയായി പോയത്?” അവനാകട്ടെ ഒരു ദിവസം മുഴുവന്‍ മണ്ണിലും ചേറിലും കിടന്ന ക്ഷീണത്തില്‍ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാന്‍ തുടങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)